കരുത്തിൻ്റെ ഇച്ഛാശക്തിയ്ക്ക് ത്രീ ചിയേഴ്സ്!
40 വർഷം മുമ്പ് ബ്യൂട്ടിഷ്യൻ രംഗത്തേക്ക് ഡോ. എലിസബത്ത് ചാക്കോ ചുവടുവെക്കുമ്പോൾ കേരളത്തിൽ അത്തരം സംരംഭങ്ങൾ ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. അന്നൊക്കെ ഒരു ബ്യൂട്ടിസലൂൺ സന്ദർശനം ആഡംബരമായിരുന്നു, ഇന്നത്തെപ്പോലെ അത്യാവശ്യമല്ലായിരുന്നു. പുതിയ തലമുറയിലെ യുവതികളും യുവാക്കളും ആകർഷകത്വത്തോടെ ഒരുങ്ങാൻ പാർലറുകളിൽ പോയപ്പോൾ യാഥാസ്ഥിതികർ അതിനെ പരിഹസിച്ചു, എതിർത്തു. ഒരു മുഴുവൻ തലമുറയുടെയും ബ്യൂട്ടിപാർലറിനോടുള്ള കാഴ്ചപ്പാട് മാറ്റിയെടുക്കുന്നതിൽ ഡോ.എലിസബത്ത് ചാക്കോയുടെ പങ്ക് അഭിനന്ദനമർഹിക്കുന്നു .
പാർലർ സംസ്കാരത്തെ എതിർത്ത പഴഞ്ചൻ തലമുറക്കാരോട് സംവദിക്കാനും കാര്യങ്ങൾ അവർക്ക് മനസ്സിലാക്കിക്കൊടുക്കാനും ഡോ. എലിസബത്ത് ചാക്കോ മുൻകയ്യെടുത്തു. പാർലറുകളിലേക്ക് വരാൻ അവർ ആളുകളെ ബോധവൽക്കരിച്ചു. നന്നായി ഒരുങ്ങാനും ആകർഷകത്വം കൂട്ടാനും ബ്യൂട്ടിപാർലറുകളിലെത്താൻ അവരെ ക്ഷണിച്ചു. ശരിയായ സന്ദേശം ശരിയായ രീതിയിൽ നൽകുന്നതിൽ ഡോ. എലിസബത്ത് വിജയിച്ചു. അവർ വാസ്തവത്തിൽ അവരുടെ കാലത്തിനേക്കാൾ മുന്നിലായിരുന്നു. അങ്ങനെ സൗന്ദര്യസംരക്ഷണ രംഗത്ത് ഇവർ കേരളത്തിൻ്റെ തന്നെ തുടക്കക്കാരിയാവുകയായിരുന്നു. തൻ്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ രാപ്പകൽ കഠിനാധ്വാനം ചെയ്യുന്ന അവർ ഒരു വിചക്ഷണയും മിടുക്കിയായ ബിസിനസ്കാരിയുമായിരുന്നു. അവർ അതിനെ ഒരു അനുഗ്രഹമായി കണ്ടു. ഒരു സമൂഹത്തിൻ്റെ മുഴുവൻ കാഴ്ചപ്പാടിലും ഒരു ദിശാവ്യതിയാനം കൊണ്ടുവരുന്നതിന് പ്രയത്നിച്ച ഡോ. എലിസബത്തിൻ്റെ റോൾ സ്തുത്യർഹമാണ്. ഇത് ക്രമേണ നിരവധി യുവതികൾ ഈ രംഗത്തേക്ക് സംരംഭകരായും ഉപഭോക്താവായും എത്തുന്നതിലേക്ക് നയിച്ചു. കുറെ വർഷങ്ങളായി ഈ മേഖലയിൽ നടക്കുന്ന മാറ്റങ്ങളെ അതിജീവിച്ച് മുന്നേറിയ ഒരു സ്ഥാപനമായിരുന്നു ഡോ. എലിസബത്ത് ചാക്കോയുടെ കൽപന ബ്യൂട്ടിപാർലർ. ഇതിന് പിന്നിൽ സമർപ്പിച്ച അഭൂതപൂർവ്വമായ പരിശ്രമം സംസ്ഥാനത്തുടനീളം സ്ത്രീസമൂഹത്തിൻ്റെ ഉയർച്ചയെ ഉദ്ദേശിച്ചുള്ളതായിരുന്നു .
കൽപന ബ്യൂട്ടി സ്കൂൾ 2000-ൽ പരം കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്. 40 വർഷക്കാലത്തിനിടയിൽ 3000 സ്റ്റാഫുകളെ നിയമിച്ചു. കേരളത്തിലെ മിക്ക ബ്യൂട്ടിപാർലറുകളിലും കൽപന ബ്യൂട്ടി സലൂണിലെ ഒരാളെങ്കിലും ഉണ്ടാകും എന്ന് അതിശയോക്തിയോടെ പറയാറുണ്ട്. ഈ ബ്യൂട്ടി പാർലറുകളിൽ എല്ലാം മറ്റേത് ബ്യൂട്ടിപാർലറുകളുടെ സൗകര്യങ്ങളെയും കിടപിടിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ. കൽപന ബ്യൂട്ടി സലൂൺ നിരവധി സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ സഹായിച്ചിട്ടുണ്ട്. ചിലർ സ്വന്തമായി ബ്യൂട്ടിപാർലറുകൾ തുടങ്ങി. ചിലർ മറ്റ് പാർലറുകളിൽ ജോലി ചെയ്തു. നിരവധി സ്റ്റാഫുകൾ വിദേശത്തു ജോലിക്കായി പോയിട്ടുണ്ട്. സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ ജീവിതനിലവാരം ഉയർത്താനും സഹായിക്കുന്ന ഗ്യാരണ്ടിയുള്ള പേരായി കൽപന ബ്യൂട്ടി സലൂൺ മാറിക്കഴിഞ്ഞു. കൽക്കത്തയിൽ നിന്നും ഒരു ചൈനീസ് ബാച്ചിനെ കേരളത്തിലേക്ക് കൊണ്ടുവന്ന ഡോ. എലിസബത്തിൻ്റെ ദീർഘവീക്ഷണം അപാരമായിരുന്നു.
തൻ്റെ കീർത്തി മുന്നോട്ട് കൊണ്ടുപോകാൻ മകൾ സാറ കുര്യനെ ഏർപ്പാടാക്കിയിരിക്കുകയാണ് ഡോ. എലിസബത്ത്. കൽപന ബ്യൂട്ടി ഹബ്ബിൻ്റെ ചില ശാഖകൾ പ്രവർത്തിപ്പിക്കുന്നത് മകൾ സാറയാണ്, സാറ ഡിഗ്രിയ്ക്ക് ശേഷം ബ്യൂട്ടി ഇൻഡസ്ട്രിയും ഹോസ്പിറ്റാലിറ്റിയും പഠിക്കുകയായിരുന്നു. അമ്മ തൻ്റെ ബിസിനസിൽ സമർപ്പിച്ച കഠിനാധ്വാനം ഞാൻ കണ്ടിട്ടുണ്ട്. ഞാൻ അക്ഷരാർത്ഥത്തിൽ വളർന്നത് പാർലറുകളിലാണ്. ഫ്ളവർ ബൊക്കെ മുതൽ സാരികൾ വരെ ഒരുക്കുന്നത് മാതൃകകളില്ലാത്ത അക്കാലത്ത് എളുപ്പമായിരുന്നില്ല. സ്ത്രീകൾ സുന്ദരികളാണ്–അവരുടെ വലിപ്പവും രൂപവും നിറവും ഒന്നും പ്രശ്നമല്ല. മലയാളി സ്ത്രീകളുടെ നിറം ആകർഷകമാണ്. മൂന്ന് തലമുറയിലെ ഉപഭോക്താക്കളെ ഞാൻ കണ്ടിട്ടുണ്ട് – അക്കാലത്ത് കുട്ടികളെ ചുമന്ന് എത്തിയ സ്ത്രീകൾ, ഞാൻ ഇപ്പോൾ സേവനം നൽകുന്നത് അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കുമാണ്,’ സാറ പറയുന്നു. ഡോ. എലിസബത്ത് കോസ്മറ്റോളജിയിൽ സ്പെഷ്യലൈസ് ചെയ്തപ്പോൾ, സാറ എച്ച്ആറിലും പീപ്പിൾ മാനേജ്മെൻ്റിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. സാറയ്ക്ക് ആരാണ് നല്ല രീതിയിൽ ജോലി ചെയ്യുക എന്ന് വളരെപ്പെട്ടന്ന് തിരിച്ചറിയാനുള്ള കഴിവുണ്ട്.
സാറയുടെ മകൾ ടിയ ഇപ്പോൾ ഫിനാൻസ് ചെയ്യുന്നു. ഇപ്പോൾ ലോകത്താകമാനം യാത്ര ചെയ്ത് പ്രശസ്തമായ കമ്പനികളിൽ ജോലി ചെയ്ത് വരുന്നു. അതുവഴി നേടിയ അനുഭവ സമ്പത്തുമായി തിരിച്ചെത്തി കമ്പനിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുകയാണ് ലക്ഷ്യം. കാര്യങ്ങൾ താഴെത്തട്ടിൽ നിന്നും മനസ്സിലാക്കാനാണ് ടിയ ശ്രമിക്കുന്നത്. അതിനായി ചിലപ്പോൾ ഇന്ത്യയ്ക്ക് പുറത്ത് സാഹസിക യാത്രകൾ ചെയ്യും, കമ്പനികളിൽ അപ്രൻ്റിസായി ജോലി ചെയ്യുകയും കൂടാതെ വളരെ ആക്ടീവായി ജോലി ചെയ്യുന്നതിനിടയിൽ ആളുകളെ പഠിപ്പിക്കുകായും ചെയ്യും. ഇപ്പോൾ ടിയ ഡാൻസ് പഠിക്കുന്നുണ്ട്, കൂടാതെ സ്പോർട്സിലും പാചകത്തിലും താൽപര്യമുണ്ട്.
‘ഇക്കാലത്ത് ഒരാൾ സ്വയം നശിക്കുന്നതിൽ യാതൊരു കുറ്റബോധവുമില്ല. ആളുകൾക്ക് ചിലവഴിക്കാൻ കൂടുതൽ പണമുണ്ട്, സ്വാതന്ത്ര്യമുണ്ട്. ഞാൻ ബ്യൂട്ടി ബിസിനസ് തുടങ്ങുമ്പോൾ അങ്ങനെയല്ലായിരുന്നു‘, ഡോ. എലിസബത്ത് ഓർമ്മിക്കുന്നു. ഇപ്പോൾ നാല് ദശകത്തിലധികം ഈ മേഖലയിൽ അനുഭവസമ്പത്തുള്ള എലിസബത്ത് മസൂറിയിലെ ബ്രിട്ടീഷ് ഓക്ഗ്രോവ് സ്കൂളിലും ദില്ലിയിലെ ജീസസ് മേരി കോളേജിലും പഠിച്ചു. യുഎസിൽ രണ്ട് വർഷക്കാലം ഇലക്ട്രോലൈസിസും കോസ്മറ്റോളജിയും പഠിച്ചു. കേരളത്തിൽ ബ്രൈഡൽ മേക്കപ്പും വിവാഹത്തിന് വധുവിനെ ഒരുക്കുന്ന സമ്പ്രദായവും തുടങ്ങിവെച്ചത് ഡോ. എലിസബത്താണ്. ‘വധുവിന് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമായ അന്ന് ബ്യൂട്ടീഷ്യനിലൂടെ ഒരു വലിയ മാറ്റമുണ്ടാക്കുക എന്ന സങ്കൽപം. മേക്കപ്പും വെഡ്ഡിംഗ് ഡ്രസും ഉൾപ്പെടെയുള്ള ടോട്ടൽ വെഡിംഗ് പാക്കേജുo കൊണ്ടുവന്നത് ഞങ്ങളുടെ കൽപന ബ്യൂട്ടി പാർലറാണ്. അതുപോലെ വധുവിനോടൊപ്പം ആ ദിവസം മുഴുവൻ കൂട്ടുപോകുകയും അവർക്കാവശ്യമായ ബൊക്കെയും കാർ ഡെക്കറേഷനും ഒരുക്കലും എല്ലാം ചേരുന്ന പാക്കേജാണിത്‘ ഡോ. എലിസബത്ത് പറയുന്നു.
അതുകൊണ്ടും തീർന്നില്ല. മറ്റ് നിരവധി തുടക്കങ്ങൾക്ക് ഡോ. എലിസബത്ത് കാരണമായിട്ടുണ്ട്. ‘എൻ്റെ വിദ്യാർത്ഥികൾ തുടങ്ങുന്ന ബ്യൂട്ടി പാർലറിലേക്ക് എന്നെ ക്ഷണിക്കുന്നത് മനസ്സിന് ഏറെ ആഹ്ലാദം നൽകുന്ന കാര്യമാണ്. പലരും സ്വന്തം കാലിൽ നിൽക്കുകയും ജീവിതത്തിൽ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിന് കാരണം മികച്ച പരിശീലനവും കൽപനയിലെ അനുഭവസമ്പത്തുമാണ്‘ ഡോ. എലിസബത്ത് പറയുന്നു. ഇപ്പോൾ ഫാമിലി ബ്യൂട്ടി സലൂൺ എന്ന സങ്കൽപവും അന്തസ്സുള്ള രീതിയിൽ വളരുകയാണ്. ഒരു ഫാമിലിയ്ക്ക് വേണ്ട ബ്യൂട്ടി കെയർ തികഞ്ഞ സ്വകാര്യതയോടെയും കംഫർട്ടോടെയും ഇവിടെ നൽകുന്നു. ദൈനംദിന കാര്യങ്ങളിൽ ഡോ. എലിസബത്തിൻ്റെ സജീവമായ ഇടപെടലോടെ ഈ സലൂൺ മാനേജ് ചെയ്യുന്നത് പ്രത്യേകം പരിശീലനം നേടിയ വടക്കേയിന്ത്യയിൽ നിന്നുള്ള ജീവനക്കാരാണ്. യാത്രകൾ വളരെ ഇഷ്ടപ്പെടുന്ന ഡോ. എലിസബത്ത് കേരളത്തിലും യുകെയിലും മാറി മാറി യാത്രചെയ്യുന്നു. യുകെയിൽ എത്തിയാൽ ഭർത്താവിനോടൊപ്പം സമയം ചെലവഴിക്കുന്നു. പുതിയ ടെക്നോളജികൾ പഠിക്കാനും അതെല്ലാം കേരളത്തിലുടനീളമുള്ള തൻ്റെ ബ്യൂട്ടി പാർലറുകളിൽ നടപ്പാക്കാനും ഇന്നും ഡോ. എലിസബത്ത് പ്രയത്നിക്കുന്നു. മകൾ സാറയും കൊച്ചുമകൾ ടിയയും ഒരു ആഗോള സംസ്കാരത്തിൻ്റെ അന്തരീക്ഷത്തിൽ വളർന്നവരാണ്. ഇവർ മൂന്നുപേരും പക്ഷെ പ്രാർത്ഥനയിൽ ഏറെ വിശ്വസിക്കുന്നു. നിങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിച്ച എന്തിലും നിങ്ങൾക്ക് മികച്ചവരായി തീരാനാകുമെന്ന് ഈ മൂന്നുപേരുടെയും ജീവിതം തെളിയിക്കുന്നു. നിങ്ങളുടെ പ്രവർത്തികളിൽ ആവേശം നിറയ്ക്കുമ്പോഴാണ് നിങ്ങൾ ജീവിതത്തിൽ മുന്നേറുന്നത്, ഉയരങ്ങളിലേക്ക് ചുവടുവെക്കുന്നത്. പ്രതിസന്ധികൾ തരണം ചെയ്ത് വിജയം കൊയ്യുന്നതിലാണ് യഥാർത്ഥ ത്രിൽ.
നേട്ടങ്ങൾ:
- കൊച്ചിയിലെ സതേൺ നേവൽ കമാൻ്റിൽ കൽപനാസ് എന്ന പേരിൽ ആദ്യ ബ്യൂട്ടി പാർലർ ആരംഭിച്ചു.
- 2000-ൽപരം സ്ത്രീകളെ കൽപന സ്കൂളിൽ ബ്യൂട്ടി പാർലറിൻ്റെ ആധുനിക വിഷയങ്ങളും ഉപകരണങ്ങളും പരിശീലിപ്പിച്ചു വളർത്തിയെടുത്തു.
- ഇക്കാലയളവിൽ ഏകദേശം 3000 ജീവനക്കാർ ഇവിടെ ജോലി ചെയ്തു.
- കേരളത്തിൽ ആദ്യ ഹെൽത്ത് ക്ലബ് ആരംഭിച്ചു.
- ഇടത്തരക്കാർക്ക് വേണ്ടി കേരളത്തിൽ ബജറ്റ് ബ്യൂട്ടി പാർലറുകൾ ആരംഭിച്ചു.
- കേരളത്തിലെ ആദ്യ ഫ്ലോറിസ്റ്റ്.
- കേരളത്തിലെ ആദ്യ വെഡ്ഡിംഗ് ഈവൻറ് പ്ലാനർമാർ.
8.ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് ഫ്ളവർ അറേഞ്ച് മെൻറ് ചെയ്യുന്നതിൽ സ്പെഷ്യലിസ്റ്റ്.
- താഴെത്തട്ടിലുള്ളവർക്കായി വെഡ്ഡിംഗ് മേക്കപ്പ് സേവനങ്ങൾ തുടങ്ങി.
- പുതുതായി വളർന്നു വരുന്ന കുട്ടികൾക്കായി സാമൂഹ്യ ഉത്തരവാദിത്വ പദ്ധതികളും നടപ്പാക്കി.
- ദൈനംദിനാടിസ്ഥാനത്തിൽ താഴെത്തട്ടിലുള്ളവർക്കായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി.
- പെൺകുട്ടികളുടെ ഉന്നമനത്തിനായുള്ള പദ്ധതികളുമായി സഹകരിച്ചു.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും സേവന മേഖല വ്യാപിപ്പിച്ചു.