പൗര്വത ഭേദഗതി ബില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.
പൗര്വത ഭേദഗതി ബില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. ഭൂരിപക്ഷമില്ലെങ്കിലും ബില്‍ അനായാസം പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം വ്യാപകമായി നടക്കുന്നുണ്ട്, അതുകൂടാതെ ലോക്സഭയില്‍ അനുകൂലിച്ച് വോട്ടു ചെയ്ത കക്ഷികളില്‍ അഭിപ്രായഭിന്നത ഉടലെടുക്കുകയും ചെയ്തു അതിനിടയിലാണ് സര്‍ക്കാറിൻ്റെ തിരക്കിട്ട നീക്കം.
അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവില്‍ 238 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ബില്‍ പാസാവാന്‍ 120 പേരുടെ പിന്തുണയെങ്കിലും വേണം. ബി.ജെ.പി.യുടെ 83 സീറ്റടക്കം എന്‍.ഡി.എ.യ്ക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്. എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി, വൈ.എസ്.ആര്. കോണ്‍ഗ്രസ് , ടി.ഡി.പി. എന്നീ കക്ഷികളില്‍നിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബി.ജെ.പി. അവകാശപ്പെടുന്നത്.
എന്‍.ഡി.എക്ക് പുറത്തുള്ള ബിജു ജനതാദള്‍ അടക്കമുള്ളവരും മറ്റു ചെറുകക്ഷികളെല്ലാം കൂടി ചേര്‍ന്നാല്‍ പൗരത്വ ബില്‍ അനായാസം രാജ്യസഭ കടക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. തിങ്കളാഴ്ച വിവാദ പൗരത്വ ഭേദഗതി ബില്‍ 80നെതിരെ 311 വോട്ടിനാണ് ലോക്സഭ പാസാക്കിയത്. ഇതിനിടെ ബില്ലിനെ പിന്തുണക്കുന്നതില് നിന്ന് ജെഡിയുവിനെ പിന്മാറ്റാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടക്കുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright