പ്രമുഖ ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു.
പ്രമുഖ ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അൻപത്തിമൂന്ന് വയസായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു താരം.
ഇർഫാൻ ഖാൻ്റെ മാതാവ് സയ്യിദ ബീഗം മൂന്ന് ദിവസം മുൻപാണ് മരിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് മുംബൈയിലായിരുന്ന ഇര്‍ഫാന്‍ ഖാന് മാതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്താനായിരുന്നില്ല. ഭാര്യക്കും മക്കള്‍ക്കുമൊപ്പം മുംബൈയിലായിരുന്നു താരത്തിൻ്റെ താമസം.
രണ്ട് വര്‍ഷത്തിലേറെയായി ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. സീരിയലുകളില്‍ വില്ലനായാണ് അഭിനയരംഗത്തെ അരങ്ങേറ്റം. 1988 ല്‍ പുറത്തിറങ്ങിയ സലാം ബോംബേ എന്ന ചിത്രത്തിലാണ് ആദ്യമായി ബിഗ് സ്‌ക്രീനിലെത്തിയത്.
അദ്ദേഹം സ്ലം ഡോഗ് മില്യണയര്‍, ലൈഫ് ഓഫ് പൈ തുടങ്ങി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ശീയ അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. അംഗ്രേസി മീഡിയം ആണ് അവസാന സിനിമ. സലാം ബോംബെ, ലൈഫ് ഓഫ് പൈ, പാന്‍ സിങ് ടോമാർ, ലഞ്ച് ബോക്സ്, പീക്കു, ലൈഫ് ഇൻ മെട്രോ തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങൾ. നടി കൂടിയായ സുതാപ സിക്ദറാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
Photo Courtesy : Google/ images are subject to copyright