തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ പറന്നിറങ്ങി: ആദ്യ ദൗത്യം വിജയകരം.

തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ പറന്നിറങ്ങി: ആദ്യ ദൗത്യം വിജയകരം.

സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍ലസായി ഉപയോഗിച്ചു. ജീവന്‍ തുടിക്കുന്ന ഹൃദയം വഹിച്ചുകൊണ്ട് തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്കാണ് എത്തിയത്. ആദ്യ ഹെലികോപ്ടര്‍ ദൗത്യം വിജയകരമായി പൂർത്തികരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്.

പ്രതീക്ഷിച്ചത് പോലെ 3.50ഓടെ എറണാകുളം ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്ത് ഹെലിപ്പാഡിലേക്ക് ഹെലികോപ്ടര്‍ പറന്നിറങ്ങി. ഹെലികോപ്റ്ററിനെയും ആരോഗ്യപ്രവർത്തകരെയും സ്വീകരിക്കാൻ വൻ സ‍ജ്ജീകരണമാണ് കൊച്ചിയിൽ ഒരുക്കിയിരുന്നത്. പിന്നെ എല്ലാ നീക്കങ്ങളും മിന്നല്‍ വേഗത്തിലായിരുന്നു. പോലീസ് അകമ്പടിയോടെയായിരുന്നു ആംബുലൻസിൽ ഹൃദയം വഹിച്ചുകൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞത്.

തിരുവനന്തപുരം കിംസിൽ മസ്തിഷ്കമരണം സംഭവിച്ച അൻപതുകാരിയുടെ ഹൃദയമാണ് കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കായി കൊണ്ടുവന്നത്. ലിസ്സി ആശുപത്രിയിലാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ. ഹൃദയം വഹിച്ചുകൊണ്ടുള്ള സംഘം ആശുപത്രിയിലെത്തി ഉടന്‍ തന്നെ സര്‍ജറി ആരംഭിച്ചു. ഇതിനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു.

പൊലീസ് കമ്മിഷണര്‍ വിജയ് സാഖ്‌റെ നേരിട്ടാണ് കൊച്ചിയിലെ പൊലീസ് ദൗത്യത്തിന് നേതൃത്വം വഹിച്ചത്. .ദാതാവില്‍നിന്നും ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ രണ്ടരയോടെയാണ് പൂര്‍ത്തിയാക്കിയ്ത്.

തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടുപോകാനായി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോസ് പെരിയപ്പുറവും സംഘവും നേരത്തെ തലസ്ഥാനത്തെത്തിയിരുന്നു. സര്‍ക്കാരിൻ്റെ മൃതസജ്ജീവനി പദ്ധതി വഴിയാണ് അവയവം കൈമാറുന്നത്.

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.