വിനയിക്ക് പുതിയൊരു ജീവിതം സമ്മാനിച്ച് മലയാളികളുടെ സ്വന്തം ലാലേട്ടൻ.
ലോക്ഡൗൺ കാലത്ത് ആരോരുമില്ലാത്ത വിനയിക്ക് പുതിയൊരു ജീവിതം സമ്മാനിച്ച് മലയാളികളുടെ സ്വന്തം ലാലേട്ടൻ. നവമാധ്യമങ്ങളിലൂടെ വിനയിനെക്കുറിച്ചറിഞ്ഞ ലാലേട്ടൻ വിനയിനെ നേരിട്ട് വിളിക്കുകയും വിനയിയുടെ ഇനിയുള്ള എല്ലാ ചിലവുകളും ഏറ്റെടുക്കുമെന്നും അറിയിച്ചു..
സമൂഹ അടുക്കളയിലേക്കു പോകുന്നതിനിടെ പൊലീസിൻ്റെ ചോദ്യം ചെയ്യലിനു വിധേയനായ അവൻ്റെ കഥ നെടുമ്പശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ബിനു പഴയിടം ഫെയ്സ്ബുക്കില്‍ കുറിച്ചതോടെയാണു നാടകീയമായ ആ ജീവിതം സമൂഹം അറിയുന്നത്.
ഇപ്പോഴിതാ വിനയ്‌യുടെ തുടര്‍ പഠനത്തിനുള്ള മുഴുവന്‍ ചിലവുകളുമേറ്റെടുക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ലാലേട്ടന്‍ തന്നെ വിളിച്ചു എന്ന വിവരം വിനയ് തന്നെയാണ് ഒരു ടിക്ടോക് വീഡിയോയിലൂടെ എല്ലാവരോടും പറഞ്ഞത്.
കൂടെയുണ്ടാകും എന്ന ഉറപ്പു ലാലേട്ടന്‍ തനിക്കു തന്നെന്നും ഒരിക്കലും മറക്കാനാവാത്ത ദിവസവും സന്തോഷവുമാണ് ലാലേട്ടന്‍ സമ്മാനിച്ചതെന്നും വിനയ് പറയുന്നു. അദ്ദേഹത്തിൻ്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോള്‍ എന്ത് പറയണമെന്നറിയാതെ ഞെട്ടലിലായിരുന്നു താനെന്നും വിനയ് പങ്കുവച്ചു.
തൃശൂര്‍ തലോര്‍ സ്വദേശിയായ വിനയ്, ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തൻ്റെ മാതാപിതാക്കളെ വിനയിക്ക് നഷ്ടമാകുന്നത്. ശേഷം ബന്ധുവിനൊപ്പവും അനാഥാലയത്തിലും വളര്‍ന്ന വിനയ് എട്ടാം ക്ലാസിനു ശേഷം സിനിമാമോഹവുമായി മുംബൈയ്ക്ക് വണ്ടി കയറി. പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന അതിജീവനം.
തിരുവനന്തപുരത്ത് തിരിച്ചെത്തി ഓപ്പണ്‍ സ്കൂള്‍ വഴി പത്താംക്ലാസ് പരീക്ഷ ജയിച്ചു. തേക്കടിയില്‍ ഹോട്ടലില്‍ ജോലിക്കു കയറി. ഹ്രസ്വകാല ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിച്ച ശേഷം കൊച്ചിയിലെ ഹോട്ടലിലെത്തി. സിനിമാഭിനയത്തിനു ഹോട്ടല്‍ ജോലി പറ്റില്ലെന്നു മനസ്സിലാക്കിയ വിനയ് അതുവിട്ട് തൊഴിലന്വേഷിച്ചു നെടുമ്ബാശേരിയിലെത്തി. ഇതിനിടെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഹിന്ദി സിനിമ കര്‍വാറില്‍ ചെറിയ റോള്‍.
സെറ്റുകളില്‍ ചാന്‍സ് തേടി അലയുന്നതിനിടെ ലോട്ടറി വില്‍പന തുടങ്ങി. അടുത്തുള്ള ചായക്കടക്കാരൻ്റെ കയ്യില്‍ നിന്നു രാവിലെ കടം വാങ്ങുന്ന തുകയുമായി ലോട്ടറി വാങ്ങി വിമാനത്താവളത്തില്‍ വില്‍പന നടത്തും.
ഇപ്പോള്‍ പ്ലസ് ടു പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്. അത്താണിയിലെ അമ്പലത്തില്‍നിന്ന് ലഭിക്കുന്ന സൗജന്യ ഭക്ഷണം കഴിച്ചും കിട്ടുന്ന വരുമാനംകൊണ്ട് വീടിൻ്റെ വാടക കൊടുത്തും കഴിയവേയാണ് വിനയിക്ക് ഇരുട്ടടിയായി ലോക്ഡൗണ്‍ വരുന്നത്. ലോട്ടറി വില്‍പന നിരോധിക്കുകയും ചെയ്തതോടെ വരുമാനം പൂര്‍ണമായി അടഞ്ഞു. തുടര്‍ന്നു സമൂഹ അടുക്കളയില്‍നിന്നു ലഭിക്കുന്ന ഭക്ഷണം കഴിച്ചും സുമനസ്സുകളുടെ സഹായം കൊണ്ടും കഴിഞ്ഞുപോകുകയായിരുന്നു. അതിനിടയിലാണ് അവൻ്റെ ജീവിതം ഇങ്ങനെ മാറിമറിയുന്നത്.
Photo Courtesy : Google/ images are subject to copyright