എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർദ്ധിക്കുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശം.
എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർദ്ധിക്കുന്നത് കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശം. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കൊച്ചി നഗരത്തിലെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഇതിനായി പൊതുഗതാഗതത്തിനും സ്ഥാപനങ്ങളുടെ നടത്തിപ്പിനുമായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കിയി.
കഴിഞ്ഞ ആറ് ദിവസത്തിനിടെ 20 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം ബ്രോഡ്‌വേ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള രോഗ വ്യാപനം 12 ആയി. കഴിഞ്ഞ ദിവസം നാല് പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.
എറണാകുളം ജില്ലയിൽ പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഇനി മുതൽ കണ്ടക്ടര്‍മാര്‍ മാസ്കിന് പുറമേ ഫെയ്സ് ഷീല്‍ഡും കയ്യുറയും നിർബന്ധമായും ധരിക്കണം. ഓട്ടോറിക്ഷ, ബസ്, ടാക്സി കാറുകള്‍ എന്നിവയില്‍ ഡ്രൈവര്‍മാരേയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ നിർബന്ധമാക്കി, 15 ദിവസത്തിനുള്ളിൽ ഇത് സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ എല്ലാദിവസവും വാഹനങ്ങൾ അണുവിമുക്തമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിബന്ധനകള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ ആളുകളിലേക്ക് രോഗവ്യാപനവും ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നു. ഇതോടെയാണ് കൊച്ചി നഗരത്തില്‍ കോവിഡ് പരിശോധനയും, നിയന്ത്രണളും കര്‍ശനമാക്കാനുള്ള തീരുമാനം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. കടകളിലും ഓഫിസുകളിലും സാമൂഹിക അകലം പാലിക്കണം. പനി, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ മറ്റ് മാര്‍ക്കറ്റുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മാര്‍ക്കറ്റുകളില്‍ അണുനശീകരണവും നടത്തും. ആരോഗ്യവകുപ്പും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുക. അതേസമയം ചെല്ലാനം ഹാര്‍ബര്‍ അടച്ചു. നടപടി മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ്.
Photo Courtesy : Google/ images are subject to copyright