കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറങ്ങുന്നതിന് വീണ്ടും വിലക്കേർപ്പെടുത്തി.
വിമാനാപകടത്തിനു പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറങ്ങുന്നതിന് വീണ്ടും വിലക്കേർപ്പെടുത്തി. വിമാന ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ) യുടേതാണ് ഈ നിര്‍ദേശം. അതീവ ജാഗ്രത ആവശ്യമുള്ളതിനാലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു.
റണ്‍വേ നവീകരണത്തിന്‍റെ പേരില്‍ നേരത്തെയും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഉണ്ടായ സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചത്.
ഡിജിസിഎയെ വിയോജിപ്പ് അറിയിച്ചെന്ന് എം കെ രാഘവന്‍ എംപി അറിയിച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത് കരിപ്പൂരാണ്. എന്നാല്‍ സര്‍ക്കാരുകള്‍ കരിപ്പൂരിനെ അവഗണിക്കുക മാത്രമല്ല ശ്വാസംമുട്ടിക്കുകയാണെന്നും എംപി പ്രതികരിച്ചു.
അതിനിടെ ലാന്‍ഡിങ് പിഴവാണ് അപകടത്തിന് കാരണമെന്ന ഡിജിസിഎ ചെയര്‍മാന്‍ അരുണ്‍ കുമാറിന്‍റെ പരാമര്‍ശത്തിനെതിരെ പൈലറ്റുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. അരുണ്‍ കുമാര്‍ സാങ്കേതിക പരിജ്ഞാനമുള്ളയാളല്ലെന്ന് പൈലറ്റുമാര്‍ പറയുന്നു. നേരത്തെ ആ പോസ്റ്റിലിരുന്നത് സാങ്കേതിക വിദഗ്ധരായിരുന്നു. എന്നാലിപ്പോള്‍ ഐഎഎസുകാരെ കൊണ്ടുവന്നുള്ള ബ്യൂറോക്രാറ്റ് ആധിപത്യമാണ് നടക്കുന്നതെന്ന് പൈലറ്റുമാര്‍ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രിക്കാണ് പരാതി നല്‍കിയത്.
Photo Courtesy : Google/ images are subject to copyright