തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്നു വയ്ക്കാനും സര്‍വകക്ഷി യോഗത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി.
കോവിഡ് വ്യാപനം സംസ്ഥാനത്തു രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്നു വയ്ക്കാനും സര്‍വകക്ഷി യോഗത്തില്‍ ധാരണയായതായി മുഖ്യമന്ത്രി. ഇനി സര്‍വകക്ഷിയോഗത്തിൻ്റെ ശുപാര്‍ശ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
14ാം കേരള നിയമസഭയുടെ കാലാവധി 2021 മെയ് മാസത്തിലാണ് അവസാനിക്കുന്നത്. നിയമസഭയിലേക്കൊരു പൊതു തിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനുള്ള സാധ്യതയാണുള്ളത്. അതു കണക്കാക്കിയാല്‍ 2021 മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പ് നവംബര്‍ പകുതിയോട നടന്നാല്‍ മൂന്ന് പൂര്‍ണ മാസങ്ങള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്.
ഡിസംബറിലാണ് കുട്ടനാട്ട് നിയമസഭാ മണ്ഡലത്തില്‍ ഒഴിവുണ്ടായത്. മാര്‍ച്ചിലാണ് ചവറയില്‍ ഒഴിവുണ്ടായത്. ഒഴിവുണ്ടായി ആറ് മാസത്തിനുള്ളതില്‍ ഇവ നികത്തണമെന്നാണ് ചട്ടം. എന്നാൽ സർവ്വകക്ഷിയോഗത്തിൽ കോവിഡ് കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്നാണ് എല്ലാ കക്ഷികളും ആവശ്യപ്പെട്ടത്. അതിനാല്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയം തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുകായണ്. 2020 നവംബര്‍ 12ന് പുതിയ ഭരണ സമിതി അധികാരമേല്‍ക്കേണ്ടതുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനാവാത്ത ബാധ്യതയാണ്. ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും തമ്മില്‍ കാതലായ മാറ്റമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് 16-ന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright