ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഓണ്‍ലൈന്‍ യോഗം വിളിച്ചു ചേർത്ത് മുഖ്യമന്ത്രി.

ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഓണ്‍ലൈന്‍ യോഗം വിളിച്ചു ചേർത്ത് മുഖ്യമന്ത്രി.

ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഇന്ന് ഓണ്‍ലൈന്‍ യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തില്‍ എക്സൈസ് മന്ത്രി, എക്സൈസ് കമ്മിഷണര്‍, ബവ്കോ എംഡി തുടങ്ങിയവര്‍ പങ്കെടുക്കും. ബാറുകള്‍ തുറക്കാനുള്ള ശുപാര്‍ശയടങ്ങിയ ഫയല്‍ ആഴ്ചകള്‍ക്കു മുന്‍പ് എക്സൈസ് കമ്മിഷണര്‍ മന്ത്രി വഴി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല.

കോവിഡ് വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ തീരുമാനം വൈകിയത്. എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പശ്ചാത്തലത്തിലാണ് എക്സൈസ് വകുപ്പ് ശുപാര്‍ശ നല്‍കിയത്. ബാര്‍ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാര്‍ശ.

ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ കൗണ്ടര്‍ വഴിയുള്ള വില്‍പന അവസാനിപ്പിക്കും. ക്ലബ്ബുകളിലും ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കി കൗണ്ടര്‍ വില്‍പന നിര്‍ത്തലാക്കും. ബാറുകളിലൂടെയുള്ള കൗണ്ടര്‍ വില്‍പന അവസാനിപ്പിക്കണമെന്ന് ബവ്കോ ആവശ്യപ്പെടുന്നുണ്ട്. ബാറുകളില്‍ കൗണ്ടര്‍ ആരംഭിച്ചതോടെ വലിയ നഷ്ടമാണ് ബവ്കോയ്ക്ക് ഉണ്ടാകുന്നത്. മിക്ക ബാറുകളിലും ടോക്കണില്ലാതെയാണ് വില്‍പന. കഴിഞ്ഞ ഓണക്കാലത്ത് ബവ്കോ ഔട്ട്ലറ്റുകളിലൂടെയുള്ള മദ്യവില്‍പന കുത്തനെ കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു നോക്കിയാല്‍ കോടികളുടെ നഷ്ടം ബവ്കോയ്ക്ക് ഉണ്ടായി.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.