പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷകര്‍ നടത്തുന്ന രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു.
രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. പ്രക്ഷോഭത്തിൻ്റെ ഭാഗമായി കര്‍ഷകര്‍ നടത്തുന്ന രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. ഇന്ന് ഉച്ചയ്‌ക്ക് 12നാണ് സമരം ആരംഭിച്ചത്. നാല് മണിക്കൂറാണ് ട്രെയിന്‍ തടയല്‍ സമരം. വെെകീട്ട് നാലിന് സമരം അവസാനിക്കും.
റോഡുകള്‍ ഉപരോധിച്ചുള്ള സമരം വിജയകരമാണെന്ന വിലയിരുത്തലിനു പിന്നാലെയാണ് ട്രെയിന്‍ തടയല്‍ സമരം നടത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് ഇന്ന് ട്രെയിന്‍ തടയല്‍ സമരം നടക്കുന്നത്.
കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരത്തെ പ്രതിരോധിക്കാന്‍ കേന്ദ്രവും റെയില്‍വെ വകുപ്പും കൂടുതല്‍ സന്നാഹങ്ങളൊരുക്കിയിട്ടുണ്ട്. ഇരുപതിലേറെ ആര്‍പിഎസ്‌എഫ് ഗ്രൂപ്പുകളെ റെയില്‍വെ വിന്യസിച്ചിട്ടുണ്ട്. സമരത്തെ സമാധാനപരമായി നേരിടണമെന്നാണ് റെയില്‍വെ നല്‍കിയിരിക്കുന്ന നിര്‍ദേശം. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. കേരളത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഡല്‍ഹി അതിര്‍ത്തികളിലേക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തും. തീവണ്ടി തടയല്‍ സമരത്തിന് മുന്നോടിയായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ ട്രെയിന്‍ തടയല്‍ സമരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള കര്‍ഷകരും പങ്കെടുക്കും. കര്‍ണാടകയിലെ കര്‍ഷകര്‍ ഉച്ചയ്‌ക്ക് 12 മുതല്‍ മൂന്ന് വരെയാണ് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കുക. ബെംഗളൂരു, മൈസൂരു തുടങ്ങിയ പ്രദേശങ്ങളിലാണ് കര്‍ഷകരുടെ തീവണ്ടി തടയല്‍ സമരം നടക്കുക.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം 85-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഡല്‍ഹിയിലെ വിവിധ അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. എന്നാല്‍, കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയാണെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ട എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയമായിരുന്നു.
Photo Courtesy : Google/ images are subject to copyright