തകര്‍ച്ചയിലായ കരുവന്നൂര്‍ സഹകരണ ബാങ്കിന് 25 കോടി അനുവദിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു
സാമ്ബത്തിക തിരിമറിയെ തുടര്‍ന്ന് തകര്‍ച്ചയിലായ കരുവന്നൂര്‍ സഹകരണ ബാങ്കിന് 25 കോടി അനുവദിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു. സഹകരണ മന്ത്രിയാണ് പണം നല്‍കുന്ന വിവരം അറിയിച്ചത്. ഈ പണം കൊണ്ട് പ്രത്യേക പാക്കേജ് ഉണ്ടാക്കി നിക്ഷേപകരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുമായി പ്രശ്നം ചര്‍ച്ച ചെയ്തു. ബാങ്കിനെ നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇന്നലെ താന്‍ നടത്തിയ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചു. തന്‍റെ മണ്ഡലത്തിലെ വിഷയമായത് കൊണ്ടാണ് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത്. നിക്ഷേപകര്‍ക്കൊപ്പമാണ് താനെന്നും ആര്‍. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാത്തതിനാല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആക്ഷേപമുയര്‍ന്ന ഫിലോമിനയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നല്‍കിയെന്ന മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രസ്താവന വിവാദത്തിനും വിമര്‍ശനത്തിനും വഴിവെച്ചിരുന്നു. വ്യാഴാഴ്ച തൃശൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് രോഗിക്ക് അത്യാവശ്യം പണം നല്‍കിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതായി മന്ത്രി ആര്‍. ബിന്ദു പറഞ്ഞത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona