ഗുരുവായൂരപ്പന് പാല്‍പായസം തയ്യാറാക്കാന്‍ ഭീമന്‍ വാര്‍പ്പ്

ഗുരുവായൂരപ്പന് പാല്‍പായസം തയ്യാറാക്കാന്‍ ഭീമന്‍ വാര്‍പ്പ്

ഗുരുവായൂരപ്പന് 1500 ലിറ്റര്‍ പാല്‍പായസം തയ്യാറാക്കാന്‍ കഴിയുന്ന കൂറ്റന്‍ നാലു കാതന്‍ വാര്‍പ്പാണ് ഇന്നു രാവിലെ ക്ഷേത്രത്തില്‍ എത്തിച്ചത്. പൂര്‍ണ്ണമായും ഓടുകൊണ്ടു നിര്‍മ്മിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കപ്പെട്ട നാലു കാതന്‍ വാര്‍പ്പ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്‍, ക്ഷേത്രം തന്ത്രിയും ഭരണ സമിതി അംഗവുമായ ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, ബ്രഹ്‌മശ്രീ: മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
ഭരണ സമിതി അംഗങ്ങളുടേയും ഭക്തജനങ്ങളുടേയും സാന്നിധ്യത്തില്‍ പ്രവാസിയായ തൃശ്ശൂര്‍ ചേറ്റുവ സ്വദേശി പ്രശാന്താണ് ശ്രീഗുരുവായൂരപ്പന് വഴിപാടായി വാര്‍പ്പ് സമര്‍പ്പിച്ചത്. മുപ്പത് ലക്ഷമാണ് നിമ്മാണചെലവ്. ലോറിയില്‍ ക്ഷേത്ര നടവരെ കൊണ്ടുവന്ന വാര്‍പ്പ്, ക്രയിന്‍ ഉപയോഗിച്ച് ക്ഷേത്രത്തിനുളളിലേക്ക് എത്തിയ്ക്കുകയായിരുന്നു.

തുടര്‍ന്ന് തിടപ്പളളിയില്‍ പുതുതായി നിര്‍മ്മിച്ച അടുപ്പില്‍ നാലു കാതന്‍ ചരക്ക് കയറ്റിവെച്ചു. ഈ മാസം 25ന് ആദ്യത്തെ നിവേദ്യ പായസ്സം ഈ കൂറ്റന്‍ ചരക്കില്‍ തയ്യാറാക്കും. ചരക്കു വഴുപാടു നല്‍കിയ പ്രശാന്തിന്റെ വഴിപാടായാണ് പാല്‍പ്പായസവും തയ്യാറാക്കുക. തുടര്‍ന്ന് ശ്രീഗുരുവായൂരപ്പന് നേദിച്ച ശേഷം പായസം ക്ഷേത്രത്തിലെ നിത്യേനയുള പ്രസാദ ഊട്ടില്‍ ഉള്‍പ്പെടുത്തി ഭക്തര്‍ക്ക് വിളമ്പും.

മാന്നാര്‍ അനന്തന്‍ ആചാരിയുടെ മകന്‍ അനു അനന്തന്‍ ആചാരിയാണ് വാര്‍പ്പ് നിര്‍മ്മിച്ചത്. രണ്ടേകാല്‍ ടണ്‍ ഭാരമുണ്ട്. നാലു മാസമെടുത്താണ് നാല്‍പതോളം തൊഴിലാളികള്‍ വാര്‍പ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.