ഇനി ആ ചിരിയില്ല… നടൻ ഇന്നസെന്റ് വിടവാങ്ങി
മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടന്‍ ഇന്നസെന്‍റ് അന്തരിച്ചു.കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 വയആയിരുന്നു. 750 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ചാലക്കുടി എം പിയായിരുന്നു. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു.
സംസ്‌ക്കാരം നാളെ ഇരിങ്ങാലക്കുട സെന്റ്. തോമസ് കത്തീഡ്രലില്‍
അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റിന്റെ
സംസ്‌കാരം നാളെ നടക്കുമെന്ന് മന്ത്രി പി. രാജീവ് വിയോഗ വാര്‍ത്ത അറിയിച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 8:00 മുതല്‍ 11:00 മണി വരെ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും.തുടര്‍ന്ന് 11 മണിയോടെ ഇന്നസെന്റിന്റെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ശേഷം അദ്ദേഹത്തിന്റെ വീടായ ‘പാര്‍പ്പിട’ത്തിലെത്തിക്കും. ചൊവ്വ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.
Photo Courtesy : Google/ images are subject to copyright