പുതിയ നിർദ്ദേശങ്ങളുമായി വനം വകുപ്പ്; തൃശൂർ പൂരത്തിന് വീണ്ടും പ്രതിസന്ധി
വിഖ്യാതമായ തൃശൂര്‍പൂരത്തിന് വീണ്ടും പ്രതിസന്ധി. വനം വകുപ്പിന്റെ പുതിയ നിര്‍ദ്ദേശം അപ്രായോഗികമെന്ന് വ്യക്തമാക്കി ദേവസ്വവും ആനയുടമകളും രംഗത്ത് വന്നിരിക്കുകയാണ്.
പൂരം തുടങ്ങാനിരിക്കെ ആനയെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശമാണ് ദേവസ്വത്തിന്റെ അതൃപ്തിക്ക് കാരണമായിരിക്കുന്നത് വെറ്റിനറി സംഘം പരിശോധിച്ച ആനയെ വീണ്ടും വനം വകുപ്പ് പരിശോധിക്കും എന്നതടക്കമുള്ള കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ നിര്‍ദ്ദേശമാണ് തിരിച്ചടിയായി മാറിയിരിക്കുന്നത്.
വെറ്റിനറിസംഘം പരിശോധിച്ച ആനയെ വീണ്ടും പരിശോധിക്കുന്നത് അപ്രായോഗികമാണെന്ന് പൂരം സംഘാടകര്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പം ആനയെ നിയന്ത്രിക്കാന്‍ 80 ആര്‍ആര്‍ടി അംഗങ്ങള്‍ നിര്‍ബ്ബന്ധമെന്ന നിബന്ധനയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇത്തരം നിയന്ത്രണങ്ങളില്‍ നിന്നും വനംവകുപ്പ് പിന്മാറണമെന്നാണ് ദേവസ്വം പറയുന്നത്. പൂരത്തിന്റെ തലേദിവസം ഇത്തരം നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നത് ദുരൂഹമാണെന്നാണ് ദേവസ്വങ്ങള്‍ പറയുന്നത്. നേരത്തേ തീവെട്ടിയും ആളുകളും ആറ് മീറ്ററിന്റെ അകലം കാത്തുസൂക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആദ്യം 50 അകലമായിരുന്നു വനംവകുപ്പ് നിര്‍ദേശിച്ചത്. ഇത് പിന്നീട് തിരുത്തി പുതിയ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു.
Photo Courtesy: Google/ images are subject to copyright