നിസാമിന്‍െറ ജാമ്യഹർജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിന്‍െറ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സാധാരണക്കാരന്‍െറ ജീവന് വില കല്‍പിക്കാത്ത വ്യക്തിയാണ് നിസാമെന്നും ധാര്‍ഷ്ട്യവും അഹങ്കാരവും താന്‍പോരിമയും ആണ് പ്രതിയില്‍ കാണാന്‍ കഴിയുന്നതെന്നും കോടതി അഭിപ്രായപെട്ടു. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും പ്രതിക്കെതിരെയായിരുന്നു.ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിക്ക് ജാമ്യം നൽകാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
അഡ്വ. കപില്‍ സിബലാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായത്. ജാമ്യാപേക്ഷയെ എതിര്‍ത്തു വാദിച്ച കപില്‍ സിബലിന്‍െറ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.വിചാരണ നടപടികള്‍ ജനുവരി 31നകം പൂര്‍ത്തിയാക്കണമെന്നും കോടതി നിർദേശിച്ചു . നിസാമിന് വേണ്ടി അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം ഹാജരായി. നിസാമിനെ ജാമ്യത്തിൽ വിടുന്നത് മറ്റുള്ളവർക്ക് ഭീഷണിയാണെന്നും കോടതി അഭിപ്രായപെട്ടു.
Photo Courtesy :Google /Images may be subject to copyright