ഇന്ത്യയിലെ പ്രമുഖ ഹോട്ടൽ ശൃംഖലയുടെ ഉടമ പി .രാജഗോപാലിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ച് സുപ്രീം കോടതി വിധി
ഇന്ത്യയിലെ പ്രമുഖ ഹോട്ടൽ ശൃംഖലയുടെ ഉടമ പി .രാജഗോപാലിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ച് സുപ്രീം കോടതി വിധി .കേസിൽ 2009 – ൽ രാജഗോപാൽ ജാമ്യം നേടിയിരുന്നു . 2001 -ൽ ഹോട്ടൽ ജീവനക്കാരനായ ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഈ വിധിപ്രസ്‌താവച്ചത് .നേരത്തേ മദ്രാസ് ഹൈക്കോടതി ഈ കേസിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു . ഇതിനെതിരെയാണ് രാജഗോപാൽ സുപ്രീം കോടതിയെ സമീപിച്ചത് . സന്തകുമാറിന്റെ ഭാര്യയെ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് ശാന്തകുമാറിനെ കൊന്നതെന്ന് പ്രോസിക്യുഷൻ ആരോപിച്ചിരുന്നു . കൊടൈക്കനാലിലെ വനത്തിൽ ശാന്തകുമാറിന്റെ ജഡം മറവുചെയ്യുകയായിരുന്നു .
ശരവണഭവൻ ചെന്നൈ ശാഖയിലെ അസിസ്റ്റൻറ് മാനേജരുടെ മകൾ ജീവജ്യോതിയെ വിവാഹം കഴിക്കാൻ രാജഗോപാൽ ആഗ്രഹിച്ചിരുന്നു . രണ്ടു ഭാര്യമാരുള്ള, തൻറെ പിതാവിനേക്കാളേറെ പ്രായമുള്ള രാജഗോപാലിന്റെ വിവാഹാഭ്യർഥന ജീവജ്യോതി നിരസിക്കുകയും ശാന്തകുമാറിനെ വിവാഹംകഴിക്കുകയുമായിരുന്നു . ഈ വിവാഹബന്ധം വേർപ്പെടുത്താൻ രാജഗോപാൽ നിർബന്ധിച്ചതിനെ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു . പിന്നീട് ശാന്തകുമാറിനെ ചിലർ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തുകയായിരുന്നു .
Photo Courtesy : Google/ images are subject to copyright