മരടിലെ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി: പൊളിക്കണമെന്ന നിലപാടിൽ കോടതി.
കൊച്ചി മരടിലെ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി. ഫ്ലാറ്റുകൾ പൊളിക്കാൻ 90 ദിവസംക്കൂടി വേണമെന്നും അതിൻെറ അവശിഷ്ടങ്ങൾ മാറ്റാൻ ഒരുമാസംകൂടി സമയം അനുവദിക്കണമെന്നും കോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. പൊളിക്കുന്നതും കൂടുതൽ പരിസ്ഥിതി പ്രശ്നമാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നത് സർക്കാരിന് ബുദ്ധിമുട്ടാണെങ്കിൽ മറ്റാരെയെങ്കിലും ഏൽപിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഫ്ലാറ്റിലെ താമസക്കാര്‍ക്ക് മതിയായ നഷ്‌ടപരിഹാരം നിശ്ചയിക്കുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചു. 25 ലക്ഷം രൂപവീതം നഷ്‌ടപരിഹാരം.
മരട് വിഷയത്തില്‍ നിലവിലെ സ്ഥിതിയും കൈക്കൊണ്ട നടപടികളുടെയും റിപ്പോർട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചപ്പോഴായിരുന്നു സർക്കാരിന് കഴിയില്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിക്കാൻ ജഡ്‌ജിയുടെ നിർദേശം. ഫ്ലാറ്റുകള്‍ പൊളിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright