റഷ്യയുടെ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
റഷ്യയുടെ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി ഇന്ത്യ 100 കോടി ഡോളര്‍ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഞ്ചാമത് ഈസ്റ്റേണ്‍ എക്ണോമിക് ഫോറത്തില്‍ സമഗ്ര സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
കിഴക്കന്‍ മേഖലയുടെ വികസനം എന്നത് സാമ്പത്തിക നയത്തിന് പുതിയ മാനം നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി മോദി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ നിരവധി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
വ്യാപാരം, പ്രതിരോധം, ബഹിരാകാശം, എണ്ണ-വാതകം, ആണവോര്‍ജം, സമുദ്രപാത എന്നിവയില്‍ ഇന്ത്യ-റഷ്യ സഹകരണം പുതിയ തലത്തിലേക്ക് ഉയര്‍ത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി. ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്നും മോദി പറഞ്ഞു. ബഹിരാകാശ സഞ്ചാരികളെ റഷ്യയില്‍ അയച്ച് പരിശീലിപ്പിക്കാനും ഈകൂടികാഴ്ചയിൽ ധാരണയായി.
Photo Courtesy : Google/ images are subject to copyright