കർണാടക അതിർത്തി കടത്തി വിടാമെന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ധാരണയായെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.
രോഗികളുടെ ചികിത്സയ്ക്കായി അതിർത്തി കടത്തി വിടാമെന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ധാരണയായെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. കോവിഡ് ഇല്ലാത്ത രോഗികളെ മംഗളൂരുവിലേക്ക് ചികിത്സയ്ക്കായി കടത്തിവിടുന്നകാര്യത്തിൽ ചീഫ് സെക്രട്ടറിതല ചര്‍ച്ചയില്‍ ധാരണയായെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
പ്രശ്‌നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും രോഗികളെ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ മാര്‍ഗരേഖ തയ്യാറാക്കിയെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. എന്നാല്‍ ഈ മാര്‍ഗ രേഖ എന്താണെന്ന് വിശദമാക്കിയില്ല. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഹരിച്ചത്. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീര്‍പ്പാക്കിയതായി സുപ്രീം കോടതി അറിയിച്ചു.
അതേസമയം, ഇപ്പോഴും അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസിന്‍റെ സമീപനം മാറ്റമില്ലാതെ തുടരുകയാണ്. ആംബുലന്‍സ് ഉള്‍പ്പെടെ ഒരു വാഹനവും കർണാടക പോലീസ് അതിർത്തികടക്കാൻ സമ്മതിക്കുന്നില്ല. ഇന്ന് കണ്ണൂരിൽ നിന്നും രോഗിയുമായിപോയ ആംബുലൻസ് അതിർത്തിയിൽ തടഞ്ഞിട്ടിരിക്കുകയാണ്. കോടതി ഉത്തരവ് ചൂണ്ടി കാട്ടിയിട്ടും നിലപാടിൽ യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്.
Photo Courtesy : Google/ images are subject to copyright