ബസ് ചാർജ് ഇരട്ടിയാക്കണമെന്ന് ഗതാഗത വകുപ്പ്.
ബസ് ചാർജ് ഇരട്ടിയാക്കണമെന്ന് ഗതാഗത വകുപ്പ്. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താന്‍ നിരക്ക് നൂറുശതമാനം കൂട്ടുകയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് വിലയിരുത്തൽ. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകവാഹനസൗകര്യം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുംമെന്നും അറിയിച്ചു. എന്നാൽ മന്ത്രിസഭയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഇപ്പോഴുള്ള ബസ് നിരക്കിൻ്റെ അൻപത് ശതമാനമെല്ലെങ്കിൽ നൂറു ശതമാനം വരെ കൂട്ടണമെന്നാണ് കെഎസ്ആർടിസിയുടെ ശുപാർശ. സ്വകാര്യ ബസ്സിൽ സംമോഹിക അകലം പാലിക്കുകയാണെങ്കിൽ ഇപ്പോഴുള്ള ബസ് നിരക്കിൻ്റെ നൂറുശതമാനം കൂട്ടണമെന്നാണ് രാവിലെ ചേര്‍ന്ന ഉന്നതതലയോഗത്തിന്റ വിലയിരുത്തല്‍.
ഇതനുസരിച്ച് എട്ടുരൂപയെന്നുള്ളത് പതിനാറുരൂപയാക്കണം, എന്നാൽ ശുപാർശയിൽ ഇത് പന്ത്രണ്ടോ, പതിനഞ്ചോ ആയി ചുരുക്കാമെന്നും കാണിച്ചിട്ടുണ്ട്. അന്‍പത് ശതമാനം യാത്രക്കാരെ പാടുള്ളുവെന്നതു കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിരക്കില്‍ ബസില്‍ യാത്രചെയ്യാൻ അനുവദിക്കില്ലെന്നും കാണിച്ചിട്ടുണ്ട്. ലോക്ഡൗണിന് ശേഷം ജില്ലയ്ക്കുള്ളില്‍ സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചാല്‍ ഓര്‍ഡിനറി സര്‍വീസ് മാത്രം ഓടിച്ചാൽ മതിയെന്നാണ് തീരുമാനം.
Photo Courtesy : Google/ images are subject to copyright