മൂന്നാം ഘട്ട ലോക്ഡൗൺ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുവൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുവൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടിനായിരിക്കും അഭിസംബോധന. മൂന്നാം ഘട്ട ലോക്ഡൗൺ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. ലോക്ഡൗൺ നീട്ടുമെന്നാണ് സൂചന. എന്നാൽ അതിതീവ്രമേഖലകളില്‍ മാത്രം അടച്ചിടല്‍ മതിയെന്ന കാര്യം കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.
ഇന്നലെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസ് ആറുമണിക്കൂർ നീണ്ടു. അതിൽ ലോക്ഡൗൺ നീട്ടണമെന്ന് ആറു സംസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ സോണുകളും നിയന്ത്രണങ്ങളും നിശ്ചയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം വേണമെന്നും മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ലോക്ഡൗൺ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ലോക്ഡൗൺ നീട്ടുമോ, അതോ ലോക്ഡൗൺ റെഡ്‌സോണിൽ മാത്രമായിരിക്കുമോ എന്നെല്ലാം ഇന്ന് അറിയാം. അതേസമയം മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കുമ്പോളും രാജ്യത്തെ രോഗികളുടെ എണ്ണം 70,000 കടന്നു. ട്രെയിന്‍, വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകുമോ എന്നതിലും തീരുമാനമുണ്ടായേക്കും.
നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി നൽകിയ സൂചന. അതിനാല്‍ തന്നെ മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ നാലാം ഘട്ടത്തില്‍ തുടരില്ലായിരിക്കും. ഗ്രീന്‍, ഒാറഞ്ച് സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. ആഭ്യന്തരവിമാന സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുന:രാരംഭിക്കും. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകളുണ്ടാകും.
Photo Courtesy : Google/ images are subject to copyright