സുശാന്ത് സിങ്ങ് രാജ്പുതിൻ്റെ മരണത്തില്‍ റിയയ്‌ക്കെതിരെ പുതിയ ആരോപണവുമായി സുശാന്തിൻ്റെ പിതാവ്.
ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങ് രാജ്പുതിൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടയിൽ സുശാന്തിൻ്റെ പിതാവ് റിയയ്‌ക്കെതിരെ പുതിയ ആരോപണവുമായി എത്തിയിരിക്കുന്നു. ‘അവള്‍ എന്‍റെ മകന് വിഷം കൊടുക്കുകയായിരുന്നു, എത്രയും പെട്ടെന്ന് റിയയെ അറസ്റ്റ് ചെയ്യണമെന്നാണ് പിതാവ് കെ കെ സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
സുശാന്തിൻ്റെ മരണത്തില്‍ റിയയ്ക്ക് പങ്കുണ്ടെന്നു കാട്ടി കെ.കെ സിംഗ് നല്‍കിയ പരാതിയില്‍ ബിഹാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടയിലാണ് സുശാന്തിൻ്റെ മരണത്തില്‍ ആരോപണം നേരിടുന്ന നടി റിയ ചക്രവര്‍ത്തിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സൂചനകള്‍ നല്‍കുന്ന താരത്തിൻ്റെ വാട്സാപ്പ് ചാറ്റുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്ത് വിടുന്നത്.
കഞ്ചാവ്, എംഡിഎംഎ, തുടങ്ങിയ ലഹരി മരുന്നുകള്‍ റിയ ഉപയോഗിക്കുകയും സുശാന്തിന് നല്‍കുകയും ചെയ്തതായുള്ള വിവരങ്ങളാണ് വാട്സാപ്പ് സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഈ സന്ദേശങ്ങള്‍ പുറത്തായതോടെ റിയയ്‌ക്കെതിരേയുള്ള പ്രതിഷേധവും ശക്തമാവുകയാണ്. ഇത് ക്രിമിനല്‍ കുറ്റമാണെന്നും റിയയ്‌ക്കെതിരേ സിബിഐ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സുശാന്തിൻ്റെ സഹോദരി ശ്വേത സിങ്ങ് കൃതിയും രംഗത്തെത്തിയിട്ടുണ്ട്.
കൂടാതെ സുശാന്തിന് നിരോധിത ലഹരി മരുന്നുകള്‍ താരം നല്‍കിയിരുന്നതായും ആരോപണമുണ്ട്. സുശാന്ത് ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി വീട്ടുജോലിക്കാര്‍ സിബിഐക്ക് മൊഴി നല്‍കിയതായാണ് വിവരം.
Photo Courtesy : Google/ images are subject to copyright