കുണ്ടന്നൂര്‍ മേല്‍പ്പാലവും ഗതാഗതത്തിന് തുറന്നുകൊടുത്തു; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് നിര്‍വഹിച്ചത്.
കുണ്ടന്നൂര്‍ മേല്‍പ്പാലവും ഗതാഗതത്തിന് തുറന്നുകൊടുത്തു. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് നിര്‍വഹിച്ചത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു.
പൂര്‍ണമായും സംസ്ഥാനത്തിൻ്റെ ഫണ്ടാണ് പാലത്തിൻ്റെ നിര്‍മാണത്തിന് ഉപയോഗിച്ചത്, അതുകൊണ്ട് പൊതുജനങ്ങള്‍ക്ക് ടോള്‍ നല്‍കേണ്ട സ്ഥിതിയില്ല. അനുവദിച്ച തുക മുഴുവന്‍ ചെലവഴിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി – ധനുഷ്‌കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റര്‍ നീളത്തിലാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം. 2018 മാര്‍ച്ച് 31നു കല്ലിട്ടെങ്കിലും പണി തുടങ്ങിയതു 2018 ജൂണ്‍ 5നാണ്. എഴുപത്തിനാലര കോടി രൂപ നിര്‍മാണച്ചെലവില്‍ പാലം പണി തുടങ്ങിയത്. കൊച്ചി- ധനുഷ്‌കോടി, പന്‍വേല്‍- കന്യാകുമാരി, കുണ്ടന്നൂര്‍- വെല്ലിങ്ടന്‍ ഐലന്‍ഡ് എന്നീ ദേശീയപാതകളുടെ സംഗമസ്ഥാനമാണ് കുണ്ടന്നൂര്‍ എന്നതും ആശ്വാസമേകും.
ഹൈബി ഈഡന്‍ എംപി, കെ.വി.തോമസ്, മന്ത്രി ജി. സുധാകരന്‍, എംഎല്‍എമാരായ എസ്.ശര്‍മ, എം. സ്വരാജ് , പി.ടി.തോമസ് എന്നിവര്‍ പങ്കെടുത്തു. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തി.
Photo Courtesy : Google/ images are subject to copyright