ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധം. ഇല്ലാത്തവര്‍ക്ക് ഇരട്ടിതുക പിഴ അടക്കേണ്ടിവരും.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധം. ഇല്ലാത്തവര്‍ക്ക് ഇരട്ടിതുക പിഴ അടക്കേണ്ടിവരും. ഫാസ്ടാഗ് എടുക്കാനുള്ള കാലാവധി ഇനി നീട്ടിനല്‍കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ടോള്‍ പ്ലാസകളെ ഡിജിറ്റല്‍വത്കരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ നടപടി. കൂടാതെ ഇന്ധനം പാഴാകുന്നത് കുറയ്ക്കുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിവയും ഫാസ്ടാഗിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞമാസം മുതല്‍ എം&എന്‍ കാറ്റഗറി വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു(നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങളും, ചരക്കുവാഹനങ്ങളും).
2016ലാണ് ഫാസ്ടാഗിൻ്റെ ഓണ്‍ലൈന്‍ പേമെന്റ് നിലവില്‍ വന്നത്. 2008 ലെ ദേശീയപാത ഫീ നിയമ പ്രകാരം ഫാസ്ടാഗ് ഇല്ലാത്തതോ കാലാവധി അവസാനിച്ചതോ ആയ വാഹനങ്ങള്‍ക്ക് രണ്ടിരട്ടി തുക പിഴയായി അടക്കേണ്ടി വരും. ഇനി മുതല്‍ എല്ലാ ലെയിനുകളും ഫാസ്ടാഗ് ലെയിനുകളാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright