നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണകോടതി തള്ളി.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണകോടതി തള്ളി. കേസിലെ പ്രധാന സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. പ്രധാനസാക്ഷികളായ വിപിന്‍ലാല്‍, ജിന്‍സന്‍ എന്നിവരെ ഭീഷണിപ്പെടുത്തുകയും മൊഴിമാറ്റി നല്‍കാന്‍ ദിലീപ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.
മൊഴിമാറ്റാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍ ഇതു സംബന്ധിച്ച പരാതി കഴിഞ്ഞ ഒക്ടോബറില്‍ മാത്രമാണ് നല്‍കിയിരുന്നതെന്നായിരുന്നു ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി ക്രൈം ബ്രാഞ്ച് അന്വേഷിച്ചതാണ്. എന്നാല്‍ ഇതിനെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ തനിക്ക് ജാമ്യം നല്‍കുന്നത് തടഞ്ഞുകൊണ്ടുള്ള ഹര്‍ജി റദ്ദാക്കണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്.
Photo Courtesy : Google/ images are subject to copyright