കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തിൽ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി തമിഴ്നാട് സര്‍ക്കാര്‍.
കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തിൽ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി തമിഴ്നാട് സര്‍ക്കാര്‍. 12-ാം ക്ലാസ് പരീക്ഷയും സംസ്ഥാനത്ത് മാറ്റിവച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരിൻ്റെ തീരുമാനം.
മെയ് മൂന്ന് വരെ പരീക്ഷകള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു. പിന്നീട് മെയ് അഞ്ച് മുതല്‍ 31 വരെ നടത്താന്‍ തീരുമാനിച്ചു. ഇതിനിടെ കൊറോണയുടെ രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് കൊറോണ വ്യാപനം വീണ്ടും രൂക്ഷമായി. ഇതോടെ അടിയന്തിര യോഗം ചേരുകയും പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ 14 സ്‌കൂളുകളില്‍ കൊറോണ പടര്‍ന്നു പിടിയ്ക്കുന്ന സ്ഥിതിയുണ്ടായിരുന്നു. സ്‌കൂളുകളില്‍ രോഗം വ്യാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ രോഗപ്രതിരോധത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നതെന്ന് ചീഫ് സെക്രട്ടറി രാജീവ് രഞ്ജന്‍ വ്യക്തമാക്കി. മാറ്റിവച്ച 12-ാം ക്ലാസ് പരീക്ഷകള്‍ മെയ് 31ന് ശേഷം നടത്തുന്നത് തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ് പരിഗണിയ്ക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Photo Courtesy : Google/ images are subject to copyright