രാജ്യത്ത് യെല്ലോ ഫംഗസ്ബാധ സ്ഥിരീകരിച്ചു..

രാജ്യത്ത് യെല്ലോ ഫംഗസ്ബാധ സ്ഥിരീകരിച്ചു..

കോവിഡ് രോഗികളിലും രോഗം വന്നു ഭേദമായവരിലും ബ്ലാക്ക് ഫംഗസ് ബാധ വര്‍ധിക്കുന്നതിനിടെ രാജ്യത്ത്  യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് യെല്ലോ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കറുത്ത ഫംഗസിനേക്കാളും വൈറ്റ് ഫംഗസിനേക്കാളും യെല്ലോ ഫംഗസ് അപകടകരമാണ്.

അലസത, വിശപ്പില്ലായ്മ, ഭാരം കുറയല്‍ എന്നിവയാണ് യെല്ലോ ഫംഗസിന്റെ ലക്ഷണങ്ങള്‍.

യെല്ലോ ഫംഗസിനുള്ള സ്‌പെക്‌ട്രം ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബി കുത്തിവയ്പ്പാണ്. യെല്ലോ ഫംഗസ് അണുബാധ പ്രധാനമായും ശുചിത്വമില്ലായ്മ മൂലമാണ് പിടിപെടാന്‍ കാരണമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. വീടിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ബാക്ടീരിയയുടെയും ഫംഗസിന്റെയും വളര്‍ച്ച തടയാന്‍ പഴയ ഭക്ഷണങ്ങളും മാലിന്യങ്ങളും എത്രയും വേഗം നീക്കംചെയ്യുക. തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജനവും രോഗത്തിന് ഇടയാക്കും. വീടുകളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാതെ പരമാവധി സൂക്ഷിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.