മുല്ലപ്പെരിയാർ അണക്കെട്ടിൽ രാത്രി വെള്ളം തുറന്നുവിടുന്നത്, കേരളം പരാതി കേന്ദ്ര ജലകമ്മീഷനെ അറിയിക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം രാത്രികാലങ്ങളിൽ തുറന്നുവിടുന്നത് ഒഴിവാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ . കേന്ദ്ര ജലകമ്മീഷൻ പ്രതിനിധിയെ ഇക്കാര്യം അറിയിക്കും. കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു. അണക്കെട്ടിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നാണ് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജലനിരപ്പ് 142 അടിക്ക് അടുത്തെത്തിയാൽ കൂടുതൽ വെള്ളം തുറന്നുവിടണം. മുല്ലപ്പെരിയാറിൽ ജനങ്ങൾക്ക് ആശങ്കയുണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. പീരുമേട് താലൂക്കിൽ കൺഡ്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് ടീമും, ഫയർ ഫോഴ്സിന്റെ മൂന്ന് വിങും, എന്ഡിആര്‌എഫിന്റെ ഒരു വിങും സജ്ജമായിട്ടുണ്ട്. ക്യാമ്പ് ഒരുക്കേണ്ട സാഹചര്യം വന്നാൽ അതിനായി മോഹന ഓഡിറ്റോറിയത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona