മതപരിവർത്തനം ആരോപിച്ച് യുപിയിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ
മതപരിവർത്തനമാരോപിച്ച് ഉത്തർപ്രദേശിൽ മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഗാസിയാബാദിൽ വെച്ചാണ് പാസ്റ്റർ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ബജ്‌റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്. ഗാസിയാബാദ് ഇന്ദിരാ പുരത്ത് ഇവരുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദമ്പതികൾ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകൻ പൊലീസിൽ പരാതി നൽകുകായിരുന്നു. തിങ്കളാഴ്ചയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Photo Courtesy : Google/ images are subject to copyright