അനധികൃത സ്വത്തുകേസ് : ശശികല കുറ്റക്കാരിയെന്ന് സുപ്രീം കോടതി

അനധികൃത സ്വത്തുകേസ് : ശശികല കുറ്റക്കാരിയെന്ന് സുപ്രീം കോടതി

sasikalaന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്‌ക്കെതിരെ സുപ്രീം കോടതി വിധി. ശശികലക്കെതിരായ ശിക്ഷ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. 2014ല്‍ ബംഗളുരുവിലെ വിചാരണക്കോടതി വിധിച്ച നാല് വര്‍ഷം തടവ് ശിക്ഷയും 10 കോടി രൂപ പിഴയും സുപ്രീം കോടതി ശരിവെച്ചു. പി.സി ഘോഷ്, അമിതാവ് റോയി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 2015ലാണ് ഹൈക്കോടതി ഇവര്‍ക്കെതിരായ ശിക്ഷ റദ്ദാക്കിയത്. ഇതിനെതിരെ കര്‍ണാടക സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ ശശികലക്ക് 10 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, വളര്‍ത്തുമകന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. വിധി ശരിവെച്ചതോടെ ശശികലയും മറ്റു പ്രതികളും മൂന്ന് വര്‍ഷവും 10 മാസവും തടവും 10 കോടി രൂപ പിഴയും ഒടുക്കണം.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.