കര്‍ണാടക ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടി ഭൂരിപക്ഷം തെളിയിച്ചു.
കര്‍ണാടക ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടി ഭൂരിപക്ഷം തെളിയിച്ചു. രാവിലെ പത്തിനാണ് നിയമസഭ ചേര്‍ന്നത്. അതിന് ശേഷമായിരുന്നു വിശ്വാസവോട്ടെടുപ്പ്.
106 പേരുടെ ശബ്ദവോട്ടോടെയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. സര്‍ക്കാരിന് ഭൂരിപക്ഷം ലഭിച്ചതോടെ സഭയില്‍ ധനകാര്യ ബില്ലിന്‍മേലുള്ള ചര്‍ച്ചയാരംഭിച്ചു.
വെള്ളിയാഴ്ചയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വിശ്വാസവോട്ട് നേടിയതോടെ ആറ് മാസത്തേക്ക് ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ ഭരണം ഉറപ്പിച്ചു. 17 പേരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ കര്‍ണാടക നിയമസഭയുടെ അംഗബലം 207 ആയി കുറഞ്ഞിരുന്നു.
കേവലഭൂരിപക്ഷം 104 ആയിരുന്നു എന്നാൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 106പ്പേരുടെ വോട്ട് ലഭിച്ചു വിശ്വാസ വോട്ടെടുപ്പിൽ. കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികളിലെ 17 വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇനി ഇവരുടെ മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പാകും ഇനി നിര്‍ണായകം.
സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതോടെ മന്ത്രിസഭയിലെ അംഗങ്ങളെയും വകുപ്പുകളും പ്രഖ്യാപിക്കാനുള്ള നടപടിയിലേക്ക് കടന്നിരിക്കുകയാണ് ബിജെപി.
Photo Courtesy : Google/ images are subject to copyright