സംസ്ഥാനത്ത് നാളെ നടത്താനിരുന്ന മന്ത്രിസഭായോഗം ഏപ്രിൽ 16ലേക്ക് മാറ്റി.
സംസ്ഥാനത്ത് നാളെ നടത്താനിരുന്ന മന്ത്രിസഭായോഗം ഏപ്രിൽ 16ലേക്ക് മാറ്റി. കേന്ദ്രത്തിന്‍റെ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നാളെയാണ് പുറത്തുവിടുക. അതിനുശേഷംമായിരിക്കും സംസ്ഥാനത്തിൻ്റെ ഇളവുകളിൽ തീരുമാനമുണ്ടാകൂ.
പ്രധാനമന്ത്രി പ്രഖ്യാപിച്ചപോലെ ഏപ്രിൽ 20 വരെ കർശന നടപടികൾ സംസ്ഥാനത്ത് തുടരും. അതിനു ശേഷം, കോവിഡ് രോഗബാധയുടെ തോത് നോക്കി ചില മേഖലകളിൽ വ്യവസ്ഥകളോടെ ഇളവുകൾ പ്രഖ്യാപിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രം നാളെ പുറപ്പെടുവിക്കുന്ന മാർഗനിർദ്ദേശങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. അതിൻ്റെ അടിസ്ഥാനത്തിലായിരിക്കും വരുന്ന 19 ദിവസത്തെ ലോക്ഡൗൺ കേരളത്തിൽ എങ്ങനെ നടപ്പിലാക്കണമെന്ന് തീരുമാനിക്കുക.
നിലവിൽ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കുറയുകയും രോഗമുക്തി തേടുന്നവരുടെ എണ്ണം കൂടുകയുമാണ്. നിരീക്ഷണത്തിലുള്ളവരുടേയും എണ്ണത്തിൽ കുറവുവരുന്നുണ്ട്. എന്നാൽ ഹോട്സ്പോട്ടുകളിൽ കർശനമായ നിയന്ത്രണം തുടരും. കൃഷി ഉൾപ്പെടെ ചിലമേഖലകളില്‍ നിയന്ത്രിതമായി ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അതേസമയം ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും, അനാവശ്യയാത്ര അനുവദിക്കില്ലെന്നും, ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൊലീസ് നാളെ പുതുക്കിയ നിയന്ത്രണങ്ങളുടെ വിശാംശങ്ങള്‍ പുറത്തിറക്കും.
Photo Courtesy : Google/ images are subject to copyright