സംസ്ഥാനത്ത് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഇന്നറിയാം: ബസ് സര്‍വീസ് ഉടനുണ്ടായേക്കില്ല.
രാജ്യത്ത് ലോക്‌ടൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, സംസ്ഥാനത്ത് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഇന്നറിയാം. എന്തിലൊക്കെയാണ് ഇളവുകളും, നിയന്ത്രങ്ങളും ഉണ്ടാകുന്നതെന്നുള്ള അന്തിമതീരുമാനം ഇന്നാണെടുക്കുക.
ബെവ്‌കോ മദ്യവില്‍പ്പന ശാലകള്‍ തിങ്കളാഴ്‌ച മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കുമെന്നാണ് സൂചന, ഇത് സംബന്ധിച്ച അന്തിമ തീരുമാനം ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബാറുകളില്‍ നിന്ന് മദ്യം പാഴ്‌സലായി കൊണ്ടുപോവാനും അനുമതി ലഭിച്ചേക്കും. മെയ് 15 വരെ ഭാഗീക ലോക്ക്‌ഡൗണ്‍ സംസ്ഥാനത്ത് വേണമെന്നായിരുന്നു കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്. ഇന്ന് മുഖ്യമന്ത്രിയുടെ അത്യക്ഷതയിൽ ചേരുന്ന യോഗത്തിലായിരിക്കും സംസ്ഥാനത്ത് നടപ്പിലാക്കേണ്ട നിയന്ത്രങ്ങളെക്കുറിച്ചും, ഇളവുകളെക്കുറിച്ചുമുള്ള അന്തിമ തീരുമാനമെടുക്കുക.
ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാൽ ബസ്സ് സർവീസ് ഉടനുണ്ടായേക്കില്ലെന്നാണ് സൂചന. പകുതി യാത്രക്കാരെ വെച്ചുള്ള സര്‍വീസിനോട് സ്വകാര്യ ബസുകള്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഗ്രീൻ സോൺ ആയിരുന്ന കോട്ടയം പെട്ടന്നായിരുന്നു റെഡ് സോണിലേക്ക് മാറ്റിയത്, അതിനാൽ തന്നെ ഇത് ഉദാഹരണം വച്ചായിരിക്കും സംസ്ഥാനത്ത് നടപ്പിലാക്കേണ്ട ഇളവുകളെക്കുറിച്ചും, നിയന്ത്രങ്ങളെക്കുറിച്ചും മന്ത്രിസഭായോഗത്തിൽ അന്തിമ തീരുമാനമെടുക്കുക.
Photo Courtesy : Google/ images are subject to copyright