നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം; ഭാമയ്‌ക്കെതിരെ ശക്തമായി സൈബര്‍ ആക്രമണം.
കഴിഞ്ഞ ദിവസം, നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ സാക്ഷികളായ നടി ഭാമ, നടന്‍ സിദ്ധിക്ക് എന്നിവര്‍ കൂറ്മാറിയിരുന്നു. ഇതേ തുടര്‍ന്ന് നടി ഭാമയ്‌ക്കെതിരെ ഇപ്പോൾ സൈബര്‍ ആക്രമണം ശ്കതമായിരിക്കുകയാണ്. നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയർന്നുവരുന്നത്.
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാൽ ഈ മൊഴിയാണ് ഇരുവരും കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ മുന്‍പാകെ മാറ്റി പറഞ്ഞത്.
ഇതേത്തുടർന്ന് കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനാൽ ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
താരങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശൻ തുടങ്ങിയവര്‍ ഭാമയ്ക്കും സിദ്ധിക്കത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.
സിനിമാ വ്യവസായത്തിൻ്റെ അധികാര സമവാക്യത്തില്‍ യാതൊരു സ്ഥാനവുമില്ലാത്ത മൊഴിമാറ്റിയ സ്ത്രീകളും ഒരു തരത്തില്‍ ഇരകളാണെന്ന് നമുക്കറിയാം എന്നാണ് റിമ കുറിച്ചത്. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയുടെ പക്കൽനിന്നും അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്സ്ബുക്കില്‍ കുറിച്ചു.
നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ മുന്‍പേ തന്നെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്. അഭിഭാഷകന്‍ വഴിയാണ് ദിലീപ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്.
Photo Courtesy : Google/ images are subject to copyright