ഒമ്പതു വരെയുള്ള ക്ലാസുകളില്‍ വര്‍ഷാന്ത്യ പരീക്ഷ ഒഴിവാക്കിയേക്കും; 11ാം ക്ലാസ് പരീക്ഷയില്‍ തീരുമാനമായില്ല.
കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതെ അടുത്ത ക്ലാസുകളിലേക്ക് പ്രവേശനം നടത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളേയും ജയിപ്പിക്കുക എന്നത് ഒമ്പതാം ക്ലാസില്‍ കൂടി നടപ്പാക്കനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഒമ്പതു വരെയുള്ള ക്ലാസുകളില്‍ വര്‍ഷാന്ത്യ പരീക്ഷ ഒഴിവാക്കും.
11-ാം ക്ലാസില്‍ സംസ്ഥാനത്ത് പൊതു പരീക്ഷയായതിനാല്‍, അതിൻ്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്നത് ചര്‍ച്ചയ്ക്കു ശേഷമേ തീരുമാനം ഉണ്ടാവൂ. കോവിഡ് പശ്ചാത്തലത്തില്‍ ഇക്കൊല്ലം 11-ാം ക്ലാസിലെ പരീക്ഷ ഒഴിവാക്കണോ എന്ന നിയമവശം കൂടി പരിഗണിച്ച ശേഷമേ തീരുമാനിക്കൂ. അടുത്ത ജൂണില്‍ സ്‌കൂള്‍ തുറക്കാനായാല്‍ അപ്പോള്‍ പ്ലസ് വണ്ണിന്റെ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കാത്തതിനാല്‍ പാദാന്ത പരീക്ഷ നടത്തുക സാധ്യമല്ല. ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരീക്ഷ നടത്താനും പ്രായോഗിക തടസ്സങ്ങളുണ്ട്. എന്നാല്‍ അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ നടന്നു വന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ അടിസ്ഥാനത്തില്‍ കുട്ടികളെ വിലയിരുത്തി നിരന്തര മൂല്യനിര്‍ണയം അധ്യാപകര്‍ നടത്താനുള്ള നിര്‍ദേശമാണ് ക്ലാസ് കയറ്റത്തിനുള്ള ഉപാധിയായി ഉയര്‍ന്നു വരുന്നത്.
സംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ എല്ലാ കുട്ടികളുടേയും കൈവശം ഒന്നാം ടേമിലെ വര്‍ക്ക് ബുക്കുകള്‍ എത്തിച്ചിരുന്നു. സമഗ്ര ശിക്ഷ അഭിയാന്‍ വഴിയാണ് വര്‍ക്ക് ബുക്കുകള്‍ എത്തിച്ചത്. അധ്യാപകര്‍ ഇത് കുട്ടികളില്‍ എത്തിച്ച് എഴുതി വാങ്ങിയിരുന്നു. ഇതുപോലുള്ള പ്രവര്‍ത്തനം വരും മാസങ്ങളില്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലും നടത്താനാണ് ആലോചിക്കുന്നത്.
Photo Courtesy : Google/ images are subject to copyright