വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈനായാണ് പാലത്തിന്‍റെ ഉദ്ഘാടനം നടന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ നിര്‍മിക്കുന്ന വൈറ്റില ഫ്ളൈഓവര്‍, ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്ന സര്‍ക്കാറിന്‍റെ പ്രതിനിധിയെന്ന നിലയില്‍ ഉദ്ഘാടനം ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

18 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പൂര്‍ത്തീകരണത്തിന് പലതരം പ്രതിസന്ധികൾ നേരിട്ടു. പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ ഫണ്ട് ഉപയോഗിച്ച്‌ ദേശീയപാതയില്‍ നിര്‍മിക്കുന്ന പാലമാണിത്. ഇത് കേന്ദ്ര ഏജന്‍സിയാണ് നിര്‍മിച്ചിരുന്നതെങ്കില്‍ ടോള്‍ പിരിവ് ഉണ്ടാകുമായിരുന്നു. പാലം യാഥാര്‍ഥ്യമാകുന്നതോടെ ഇവിടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മാണ വൈദഗ്ധ്യത്തില്‍ പിഡബ്ലിയുഡി രാജ്യത്തെ മുന്‍നിര ഏജന്‍സിയെന്നും അദ്ദേഹം പറ‍ഞ്ഞു. മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാവാം. ഫണ്ടില്ലാതെ പണി മുടങ്ങിയപ്പോഴും ഒരു പാലം തകരാറിലായപ്പോഴും ഇവരെ കണ്ടില്ല. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രമെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വൈറ്റില ജങ്ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച്‌ റോഡ് അടക്കം 717 മീറ്റര്‍ നീളത്തില്‍ 85 കോടി ചെലവിട്ടാണ് പാലം പണിതത്. 2017 ഡിസംബര്‍ 11നാണ് നിര്‍മാണം തുടങ്ങിയത്. ഉദ്ഘാടന ശേഷം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍റെ നേതൃത്വത്തില്‍ പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു.

പതിനൊന്ന് മണിക്കാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം തുറക്കുന്നത്. ചടങ്ങില്‍ മന്ത്രി കെ സുധാകരന്‍, ഹൈബി ഈഡൻ എംപി, എംഎല്‍എമാരായ എം സ്വരാജ്, ടി ജെ വിനോദ്, പി ടി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊച്ചിക്കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ രണ്ട് പാലങ്ങളും യഥാര്‍ഥ്യമാകുന്നത്. ഇതോടെ കൊച്ചിയിലെ തിരക്കേറിയ ജംഗ്ലഷനിലെ അടക്കം കുരുക്കൊഴിമെന്നാണ് കരുതുന്നത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.