ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ തീരുമാനം..
സസ്‌പെന്‍ഷനിലായിരുന്ന ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ തീരുമാനം. ജേക്കബ് തോമസിനെ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയാക്കാനാണ് ശുപാര്‍ശ. ഫയലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഒപ്പിട്ടു.
മന്ത്രി സഭായോഗത്തിലാണ് പുതിയ നിയമനം നൽകാൻ തീരുമാനമെടുത്തത്. ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. മൂന്നുവട്ടം സസ്‌പെന്‍ഡ് ചെയ്ത ഡി.ജി.പി. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂലായില്‍ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടും നിയമനം വൈകുകയായിരുന്നു.
പോലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദേശം. ട്രൈബ്യൂണലിൻറെ ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ ഇതിന് മറുപടിയൊന്നും തരാത്ത സാഹചര്യത്തിൽ ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് തിരിച്ചെടുക്കാൻ തീരുമാനമായത്. ഇതനുസരിച്ചാണ് വ്യവസായ വകുപ്പിന് കീഴിലെ ഷൊര്‍ണ്ണൂരിലെ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി.യായി ജേക്കബ് തോമസിനെ നിയമിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright