അപ്പോളോ 11 ചന്ദ്രദൗത്യത്തിലെ കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റ് ആയിരുന്ന മൈക്കിൾ കോളിൻസ് അന്തരിച്ചു.
ബഹിരാകാശ സഞ്ചാരിയും മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യ സംഘാംഗവുമായ മൈക്കിൾ കോളിൻസ് അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
നീൽ ആംസ്ട്രോങ് എഡ്വിൻ ആൽഡ്രിനും 1969 ജൂലായ് 21 ന് ചന്ദ്രനിൽ ഇറങ്ങിയപ്പോൾ മൂന്നാമനായ മൈക്കിൾ കോളിൻ ഒറ്റയ്ക്ക് ഒരു പേടകത്തിൽ ചന്ദ്രനെ വലംവെക്കുകയായിരുന്നു. കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിൻ്റെ ബഹിരാകാശ യാത്ര. ജൂലൈയിലായിരുന്നു ഈ ചരിത്രദൗത്യം.
1966 ൽ ജെമിനി 10 ദൗത്യത്തിൻ്റെ പൈലറ്റായിട്ടായിരുന്നു കോളിൻസിൻ്റെ ആദ്യ യാത്ര. അപ്പോളോ 11 മൈക്കിൾ കോളിൻസിൻ്റെ രണ്ടാമത്തേതും അവസാനത്തെയും യാത്ര ആയിരുന്നു.
ചാന്ദ്രയാത്ര നടത്തിയ 24 പേരില്‍ ഒരാളാണ് കോളിന്‍സ്. 30 തവണ അദ്ദേഹം ചന്ദ്രനെ പരിക്രമണം ചെയ്തു.
ബഹിരാകാശത്ത് നടന്ന നാലാമത്തെ വ്യക്തി, ഒന്നിലേറെത്തവണ ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യന്‍, ഒറ്റയ്ക്ക് ചന്ദ്രനെ വലം വച്ച രണ്ടാമത്തെ വ്യക്തി എന്നീ ബഹുമതികള്‍ കോളിന്‍സ് നേടി. കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്.
Photo Courtesy : Google/ images are subject to copyright