സുഗന്ധവ്യഞ്ജനങ്ങളുടെ രാജവീഥിയില്‍: ഡോ. വിജു ജേക്കബ്

സുഗന്ധവ്യഞ്ജനങ്ങളുടെ രാജവീഥിയില്‍: ഡോ. വിജു ജേക്കബ്

synthജീവിതത്തില്‍ വന്‍ വിജയം കൊയ്‌തെടുത്തവര്‍ അതിന് കാരണമായി വിരല്‍ചൂണ്ടുക കഠിനാധ്വാനത്തിലേക്കായിരിക്കും. പക്ഷെ വിജയങ്ങളുടെ മാത്രം രാജാവായ ഒരാള്‍ എളിമയോടെ പറയുന്നു: ‘ഇതു വരെ എന്റെ എല്ലാ വിജയങ്ങള്‍ക്കും കാരണക്കാരന്‍ ദൈവാനുഗ്രഹമാണ്.’ ഇവിടെയാണ് സുഗന്ധവ്യഞ്ജന ബിസിനസ്സില്‍ ലോകമാകെ അറിയപ്പെടുന്ന സിന്തൈറ്റ് എന്ന കമ്പനിയുടെ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് വ്യത്യസ്തനാകുന്നത്. ഇ് മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന ബിസിനസ്സില്‍ ലോകത്തിലെ തന്നെ ഒന്നാംകിട കമ്പനികളില്‍ ഒന്നാണ് സിന്തൈറ്റ് എന്നും അറിയുക. ഡോ. വിജു ജേക്കബിന്റെ വിപണനതന്ത്രങ്ങളിലൂടെ കമ്പനി 2020ഓടെ ലക്ഷ്യമിടുന്നത് 3,000 കോടിയുടെ ബിസിനസ്സാണ്.

അമിതമായ വാചകക്കസര്‍ത്തിലൂടെ നമ്മളെ പ്രചോദിപ്പിക്കുന്നവരുണ്ട്. എന്നാല്‍ ഡോ. വിജു ജേക്കബ് സ്വയം താനായി നിലകൊണ്ട് നമുക്ക് പ്രേരണയും പ്രചോദനവും പകരുന്നു. സിന്തൈറ്റില്‍ ജോലിക്കാരായി എത്തുന്ന എല്ലാവരും ഡോ.വിജു ജേക്കബിന്റെ ഈ കഴിവുകളെ വാഴ്ത്തുന്നവരാണ്. ജോലിക്കാരുടെ ആളായി നിന്ന് ഹൃദയം കവരുന്ന ഡോ. വിജു ജേക്കബ് അവിടെ തികച്ചും സുഹൃത്തായ മുതലാളിയാണ്.

രാഷ്ട്രപതിയില്‍ നിന്നും 1974-75ല്‍ ആണ് സിന്തൈറ്റിന് മികച്ച കയറ്റുമതിക്കമ്പനിക്കുള്ള ദേശീയപുരസ്‌കാരം ആദ്യമായി ലഭിക്കുന്നത്. അതിന് ശേഷം സ്‌പൈസസ് ബോര്‍ഡില്‍ നിന്നും മറ്റ് പ്രമുഖ സംഘടനകളില്‍ നിന്നും ഒട്ടേറെ അവാര്‍ഡുകള്‍ സിന്തൈറ്റിനെ തേടിവന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി കേരളത്തില്‍ നിന്നും ദില്ലിയിലേക്ക് ക്ഷണിച്ച രണ്ട് മലയാളി ബിസിനസുകാരില്‍ ഡോ. വിജു ജേക്കബും ഉണ്ടായിരുന്നു. രണ്ടാമത്തെയാള്‍ യൂസഫ് അലി ആയിരുന്നു.

നമുക്ക് മുന്നോട്ട് കുതിക്കാന്‍ പ്രേരണയാകുന്ന ഒരു പ്രചോദനം എല്ലായ്‌പോഴും ഉണ്ടായിരിക്കണം. നമുക്കെല്ലാവര്‍ക്കും ഒരുപോലെ യുക്ത്യധിഷ്ഠിതമായി ചിന്തിക്കാനുള്ള കഴിവുണ്ട്. പക്ഷെ ചിലര്‍ മാത്രമേ അത് തിരിച്ചറിയുന്നുള്ളൂ. ഡോ. വിജു ജേക്കബുമായി സംസാരിക്കുമ്പോള്‍ തികച്ചും വ്യത്യസ്തനായ ഒരാളെ നമ്മള്‍ തിരിച്ചറിയുന്നു. മറ്റുള്ളവരെ അറിയാന്‍ മോഹിക്കുന്ന, മനസ്സിലാക്കാന്‍ ശ്രമിക്കുന്ന, തന്നെ പിന്തുടരാന്‍ ശ്രമിക്കുന്നവരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയുന്ന ഒരാളെയാണ് ഡോ. വിജു ജേക്കബില്‍ നിങ്ങള്‍ കണ്ടെത്തുക. ഒപ്പം ഇത്തരക്കാര്‍ക്കെല്ലാം നേതൃത്വം നല്‍കാന്‍ ശേഷിയുള്ള ലീഡര്‍ കൂടിയാണ് അദ്ദേഹം.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.